അധിനിവേശത്തിന്റെ ഏറ്റവും പുതിയ തന്ത്രങ്ങളിലൊന്ന് മസ്തിഷ്കങ്ങളില്‍ കയറിക്കൂടുക എന്നതാണ്. സാംസ്കാരികാധിനിവേശം അതിനു പറ്റിയ ഏറ്റവും നല്ല മാധ്യമമാണ്. പാശ്ചാത്യ അധിനിവേശരീതികള്‍ നാമറിയാതെ സംഭവിക്കുമ്പോള്‍ കേരളത്തില്‍ തീവ്രവാദത്തിന്റെ സാംസ്കാരികാധിനിവേശം ബോധപൂര്‍വ്വം നടക്കുന്ന പ്രക്രിയയാണ്. വിപ്ലവത്തിന്റെ വിഫല സ്വപ്നങ്ങള്‍ പേറുന്ന പഴയകാല നക്സലുകളടക്കമുള്ള ബുദ്ധിജീവികളും കേരളത്തില്‍ ഒരുതരത്തിലും വേരുറപ്പിക്കാനാവാതെ തീവ്രവാദത്തിന്റെ വഴിയെ മാറ്റിപ്പിടിച്ച് പല്ലും പൂടയും പൊഴിഞ്ഞ മുസ്്ലിം നാമധാരികളുമാണ് ഈ അധിനിവേശപ്രക്രിയക്ക് ചുക്കാന്‍ പിടിക്കുന്നത്. മസ്തിഷ്കത്തെ ആക്രമിക്കുക എന്ന തന്ത്രം തന്നെയാണ് ഇക്കൂട്ടര്‍ ഇവിടെയും പ്രയോഗിക്കുന്നത്. ഒരര്‍ത്ഥത്തില്‍ അത് നാസികളും ഫാഷിസ്റ്റുകളും സ്വീകരിച്ച രീതികളില്‍നിന്ന് വിഭിന്നവുമല്ല. താന്‍ വിശ്വസിക്കുന്നതിന് അപ്പുറമുള്ളതെല്ലാം തെറ്റാണെന്നും അതിനെ നശിപ്പിക്കേണ്ടത് തന്റെ ബാധ്യതയാണെന്നും ഫാഷിസം ഉദ്ഘോഷിക്കുന്നു. തീവ്രവാദവും ഫാഷിസവും സന്ധിക്കുന്ന ഇടം ഇതാണ്. അവ തമ്മില്‍ അസാമാന്യമായ സാദൃശ്യങ്ങളുണ്ട്.
സിമി പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിച്ച്, ഒടുവില്‍ നിവൃത്തികേടുകൊണ്ടു മാത്രം പ്രവര്‍ത്തനമേഖല മാറ്റിയ ഒരു വിഭാഗമാണ് പീഡിതരുടെ രാഷ്ട്രീയമെന്ന ഓമനപ്പേരില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ജമാഅത്തെ ഇസ്്ലാമിയുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയിലാണ് ഇവരുടെ നിലനില്‍പ്പും വളര്‍ച്ചയും. മതരാഷ്ട്രമെന്ന മൗദൂദിയന്‍ വിചാരത്തിന്റെ പുതപ്പിനുള്ളില്‍നിന്ന് ഇപ്പോഴും മോചിതരായിട്ടില്ലാത്ത വിഭാഗമാണ് ജമാഅത്തുകാര്‍. ഇന്ത്യയിലെയും കേരളത്തിലെയും സാമുദായിക വികാരങ്ങളെയും പ്രശ്നങ്ങളെയും ആഗോള മുസ്്ലിം രീതിശാസ്ത്രവുമായി ബന്ധിപ്പിക്കുക എന്നതാണ് ഇവരുടെ കര്‍മ്മ പദ്ധതികളില്‍ പ്രധാനം. ഈ ഉദ്യമത്തില്‍നിന്ന് അത്യന്തികമായി ഉരുത്തിരിഞ്ഞ് വരുന്നത് തീവ്രവാദമല്ലാതെ മറ്റൊന്നുമല്ല. വിദ്യാഭ്യാസം നേടുന്നതിനും ജീവിതത്തില്‍ വളര്‍ച്ചയും വികാസവും സംഭവിക്കുന്നതിനും അദ്ധ്വാനിക്കുന്ന വ്യവസ്ഥാപിത മതസംഘടനകളോടെല്ലാം ഇവര്‍ക്ക് പുച്ഛമാണ്. ഭൂരിപക്ഷം വരുന്ന സുന്നി, മുജാഹിദ് സംഘടനകളൊന്നും ലോകത്തിന്റെ പോക്കിനെപ്പറ്റി ചിന്തിക്കുന്നില്ല എന്നതായിരിക്കും ഇവരുടെ പരാതികളില്‍ പ്രധാനം. ലോകത്തിന്റെ പോക്ക് എന്നതുകൊണ്ട് ഇവര്‍ ഉദ്ദേശിക്കുന്നത് തീവ്രവാദത്തിന്റെ പേരില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ മുസ്്ലിം വിഭാഗത്തിനു നേരെ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളും ക്രൂരതകളുമാണ്. കണ്ണിനു കണ്ണ് എന്ന് അടക്കിപ്പറയുകയും സമാധാനത്തിന് വേണ്ടി വൈരുദ്ധ്യങ്ങളോടെ പ്രസംഗിക്കുകയും ചെയ്യുന്നു എന്നതാണ് ഇവരുടെ പ്രത്യേകത. ഭരണകൂടത്തിന്റെ തീവ്രവാദ വിരുദ്ധ നടപടികളെല്ലാം ഇവരുടെ കണ്ണില്‍ ഭരണകൂട ഭീകരതയാണ്. വാര്‍ത്തകളെ വാര്‍ത്തകളായി അവതരിപ്പിക്കുന്ന മാധ്യമങ്ങളെല്ലാം ഇവര്‍ക്ക് സാമ്രാജ്യത്വത്തിന്റെ ദാസ്യവേലക്കാരാണ്.
സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ 'തീവ്രവാദം: ഇരകള്‍ ആര്, പ്രതികള്‍ ആര്?' എന്ന വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ ജമാഅത്തെ ഇസ്്ലാമി അമീര്‍ ടി.ആരിഫലി പറഞ്ഞ വാക്യങ്ങള്‍ മാത്രം മതിയാകും ഇവര്‍ വെച്ചുപുലര്‍ത്തുന്ന ധാരണകള്‍ തിരിച്ചറിയുന്നതിന്. സാമൂഹ്യ അസന്തുലിതാവസ്ഥയാണ് തീവ്രവാദത്തിനു കാരണമെന്നും മുസ്്ലിം സമുദായത്തെ പൊതുധാരയില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള ഗൂഢാലോചന കേരളത്തില്‍ നടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബഹുമതസമൂഹങ്ങള്‍ ഒന്നിച്ചു പാര്‍ക്കുന്ന ഒരു വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ സമുദായത്തെ ശക്തിപ്പെടുത്തേണ്ടത് രാഷ്ട്രനിര്‍മ്മാണപ്രക്രിയയില്‍ മുസ്്ലിംകളുടെ ശക്തമായ പ്രാതിനിധ്യം അടയാളപ്പെടുത്തിക്കൊണ്ടാണെന്നും അതില്‍നിന്ന് വിട്ടുനിന്നിട്ടല്ല എന്നും മനസ്സിലാക്കാനുള്ള വിവരമുള്ളവരാണ് സെമിനാറില്‍ പ്രസംഗിച്ച തേജസ് പത്രത്തിന്റെ പ്രതിനിധി അടക്കമുള്ളവര്‍. എന്നാല്‍ അതേപ്പറ്റി ഒരക്ഷരം സംസാരിക്കാതെ മുസ്്ലിംകള്‍ അരക്ഷിതരാണ്, അവരെ തീവ്രവാദികളായി മുദ്ര കുത്തുന്നു എന്ന പതിവു പല്ലവികള്‍ ആവര്‍ത്തിച്ച് മുസ്്ലിം സമുദായത്തിന്റെ നിര്‍മ്മാണ ശേഷിയെ മരവിപ്പിച്ചുനിര്‍ത്തുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. സെമിനാറില്‍ പ്രസംഗിച്ച പി.ഡി.പിയുടെ പ്രതിനിധി സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരെ ശക്തമായ നിലപാടെടുത്ത വിഭാഗത്തെ തകര്‍ക്കാനാണ് സാമ്രാജ്യത്വം ലക്ഷ്യമിടുന്നതെന്നും ആരോപിക്കുന്നു. ആ വിഭാഗം പ്രതിനിധീകരിച്ചത് ഏത് തത്വസംഹിതയെ ആണെന്ന് വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല എന്നതാണ് ശ്രദ്ധേയം. അത് നശീകരണത്തിന്റെ തത്വശാസ്ത്രമായിരുന്നു എന്നും ഇന്ത്യനവസ്ഥയില്‍ അതല്ല പരിഹാരമാര്‍ഗ്ഗമെന്നും സമ്മതിക്കാനുള്ള ചങ്കൂറ്റം ദുരനുഭവങ്ങള്‍ ഏറെയുണ്ടായിട്ടും ഈ വിഭാഗങ്ങള്‍ക്ക് കിട്ടിയിട്ടില്ല എന്നു ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ് ഇത്രയും സൂചിപ്പിച്ചത്.
സിമി പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിച്ച്, ഒടുവില്‍ നിവൃത്തികേടുകൊണ്ടു മാത്രം പ്രവര്‍ത്തനമേഖല മാറ്റിയ ഒരു വിഭാഗമാണ് പീഡിതരുടെ രാഷ്ട്രീയമെന്ന ഓമനപ്പേരില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ജമാഅത്തെ ഇസ്്ലാമിയുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയിലാണ് ഇവരുടെ നിലനില്‍പ്പും വളര്‍ച്ചയും. മതരാഷ്ട്രമെന്ന മൗദൂദിയന്‍ വിചാരത്തിന്റെ പുതപ്പിനുള്ളില്‍നിന്ന് ഇപ്പോഴും മോചിതരായിട്ടില്ലാത്ത വിഭാഗമാണ് ജമാഅത്തുകാര്‍. ഇന്ത്യയിലെയും കേരളത്തിലെയും സാമുദായിക വികാരങ്ങളെയും പ്രശ്നങ്ങളെയും ആഗോള മുസ്്ലിം രീതിശാസ്ത്രവുമായി ബന്ധിപ്പിക്കുക എന്നതാണ് ഇവരുടെ കര്‍മ്മ പദ്ധതികളില്‍ പ്രധാനം. ഈ ഉദ്യമത്തില്‍നിന്ന് അത്യന്തികമായി ഉരുത്തിരിഞ്ഞ് വരുന്നത് തീവ്രവാദമല്ലാതെ മറ്റൊന്നുമല്ല. വിദ്യാഭ്യാസം നേടുന്നതിനും ജീവിതത്തില്‍ വളര്‍ച്ചയും വികാസവും സംഭവിക്കുന്നതിനും അദ്ധ്വാനിക്കുന്ന വ്യവസ്ഥാപിത മതസംഘടനകളോടെല്ലാം ഇവര്‍ക്ക് പുച്ഛമാണ്. ഭൂരിപക്ഷം വരുന്ന സുന്നി, മുജാഹിദ് സംഘടനകളൊന്നും ലോകത്തിന്റെ പോക്കിനെപ്പറ്റി ചിന്തിക്കുന്നില്ല എന്നതായിരിക്കും ഇവരുടെ പരാതികളില്‍ പ്രധാനം. ലോകത്തിന്റെ പോക്ക് എന്നതുകൊണ്ട് ഇവര്‍ ഉദ്ദേശിക്കുന്നത് തീവ്രവാദത്തിന്റെ പേരില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ മുസ്്ലിം വിഭാഗത്തിനു നേരെ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളും ക്രൂരതകളുമാണ്. കണ്ണിനു കണ്ണ് എന്ന് അടക്കിപ്പറയുകയും സമാധാനത്തിന് വേണ്ടി വൈരുദ്ധ്യങ്ങളോടെ പ്രസംഗിക്കുകയും ചെയ്യുന്നു എന്നതാണ് ഇവരുടെ പ്രത്യേകത. ഭരണകൂടത്തിന്റെ തീവ്രവാദ വിരുദ്ധ നടപടികളെല്ലാം ഇവരുടെ കണ്ണില്‍ ഭരണകൂട ഭീകരതയാണ്. വാര്‍ത്തകളെ വാര്‍ത്തകളായി അവതരിപ്പിക്കുന്ന മാധ്യമങ്ങളെല്ലാം ഇവര്‍ക്ക് സാമ്രാജ്യത്വത്തിന്റെ ദാസ്യവേലക്കാരാണ്.
സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ 'തീവ്രവാദം: ഇരകള്‍ ആര്, പ്രതികള്‍ ആര്?' എന്ന വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ ജമാഅത്തെ ഇസ്്ലാമി അമീര്‍ ടി.ആരിഫലി പറഞ്ഞ വാക്യങ്ങള്‍ മാത്രം മതിയാകും ഇവര്‍ വെച്ചുപുലര്‍ത്തുന്ന ധാരണകള്‍ തിരിച്ചറിയുന്നതിന്. സാമൂഹ്യ അസന്തുലിതാവസ്ഥയാണ് തീവ്രവാദത്തിനു കാരണമെന്നും മുസ്്ലിം സമുദായത്തെ പൊതുധാരയില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള ഗൂഢാലോചന കേരളത്തില്‍ നടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബഹുമതസമൂഹങ്ങള്‍ ഒന്നിച്ചു പാര്‍ക്കുന്ന ഒരു വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ സമുദായത്തെ ശക്തിപ്പെടുത്തേണ്ടത് രാഷ്ട്രനിര്‍മ്മാണപ്രക്രിയയില്‍ മുസ്്ലിംകളുടെ ശക്തമായ പ്രാതിനിധ്യം അടയാളപ്പെടുത്തിക്കൊണ്ടാണെന്നും അതില്‍നിന്ന് വിട്ടുനിന്നിട്ടല്ല എന്നും മനസ്സിലാക്കാനുള്ള വിവരമുള്ളവരാണ് സെമിനാറില്‍ പ്രസംഗിച്ച തേജസ് പത്രത്തിന്റെ പ്രതിനിധി അടക്കമുള്ളവര്‍. എന്നാല്‍ അതേപ്പറ്റി ഒരക്ഷരം സംസാരിക്കാതെ മുസ്്ലിംകള്‍ അരക്ഷിതരാണ്, അവരെ തീവ്രവാദികളായി മുദ്ര കുത്തുന്നു എന്ന പതിവു പല്ലവികള്‍ ആവര്‍ത്തിച്ച് മുസ്്ലിം സമുദായത്തിന്റെ നിര്‍മ്മാണ ശേഷിയെ മരവിപ്പിച്ചുനിര്‍ത്തുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. സെമിനാറില്‍ പ്രസംഗിച്ച പി.ഡി.പിയുടെ പ്രതിനിധി സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരെ ശക്തമായ നിലപാടെടുത്ത വിഭാഗത്തെ തകര്‍ക്കാനാണ് സാമ്രാജ്യത്വം ലക്ഷ്യമിടുന്നതെന്നും ആരോപിക്കുന്നു. ആ വിഭാഗം പ്രതിനിധീകരിച്ചത് ഏത് തത്വസംഹിതയെ ആണെന്ന് വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല എന്നതാണ് ശ്രദ്ധേയം. അത് നശീകരണത്തിന്റെ തത്വശാസ്ത്രമായിരുന്നു എന്നും ഇന്ത്യനവസ്ഥയില്‍ അതല്ല പരിഹാരമാര്‍ഗ്ഗമെന്നും സമ്മതിക്കാനുള്ള ചങ്കൂറ്റം ദുരനുഭവങ്ങള്‍ ഏറെയുണ്ടായിട്ടും ഈ വിഭാഗങ്ങള്‍ക്ക് കിട്ടിയിട്ടില്ല എന്നു ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ് ഇത്രയും സൂചിപ്പിച്ചത്.
ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിലെ മേളം
ഫാഷിസത്തെയും തീവ്രവാദത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന ചില കണ്ണികള്‍ തീവ്രവാദവുമായി രാജിയാകുന്നതില്‍ ഇടതുപക്ഷത്തിനും ന്യായമാകുന്നുണ്ട്. ചില ഇടതു തീവ്രവാദികളും ചരിത്രകാരന്മാരും പലപ്പോഴും ഇടതുപക്ഷം തന്നെയും ഈ വിഭാഗത്തോട് പുലര്‍ത്തുന്ന പരസ്യമായ കൂറിനെ കേരളം കാണാതെ പോയിക്കൂടാ. ഈ വിഭാഗത്തോടൊപ്പം നിന്നാലല്ലാതെ സാംസ്കാരിക നായകനായി വിലസാനാവില്ലെന്നുവരെ ചില പാവം ബുദ്ധിജീവികള്‍ ധരിച്ചുവെച്ചിരിക്കുന്നു. അവര്‍ സ്വന്തം ഇടമുറപ്പിക്കാന്‍ കാട്ടിക്കൂട്ടുന്ന വൈകൃതങ്ങള്‍ കണ്ടാല്‍ ഇവര്‍ ബുദ്ധിയുള്ള ജീവികള്‍ തന്നെയാണോ എന്ന് ഒരുവേള ആരും സംശയിച്ചുപോകും.
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഈയിടെ കോഴിക്കോട്ട് നടത്തിയ അന്താരാഷ്ട്ര പുസ്തകമേളയില്‍ തേജസ്, ഐ.പി.എച്ച് തുടങ്ങിയ പ്രസിദ്ധീകരണവിഭാഗങ്ങള്‍ക്കും അവരുടെ സാന്നിദ്ധ്യത്തിനും നല്കിയ അപകടകരമായ ഇരിപ്പിടം മതേതരകേരളം ചര്‍ച്ച ചെയ്യേണ്ടതാണ്. പുസ്തകമേളയുടെ കവാടം കടന്നാല്‍ ആദ്യം കാണുന്നത് തേജസ് പബ്ലിക്കേഷന്‍സിന്റെ സ്റ്റാളായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? പ്രധാനമായും രണ്ടു കാരണങ്ങളുണ്ടാവാം. ഒന്നുകില്‍ ഈ വിഭാഗം പ്രതിനിധീകരിക്കുന്ന തത്വശാസ്ത്രമെന്താണെന്ന അറിവില്ലായ്മ. അതല്ലെങ്കില്‍ അറിഞ്ഞുകൊണ്ടുതന്നെ അതിനെ വരിക്കുമ്പോഴുള്ള ലാഭങ്ങള്‍. രണ്ടായാലും ഇടതു പുരോഗമനവാദികളുടെ ഈ പോക്ക് രാജ്യത്തിനാപത്താണെന്ന് പറയാതെവയ്യ.
തീവ്രവാദം ഉന്മാദമാണ്. മതം അതിന്റെ ഉപകരണവും. ആ ഉപകരണത്തെ ഉപയോഗിച്ച് ആഗോളതലത്തില്‍ മസ്തിഷ്കപ്രക്ഷാളനം നടന്നുവരുന്നതിന്റെ അനുരണനങ്ങളാണ് ഇരവാദത്തിന്റെയും പ്രതിരോധത്തിന്റെയും പേരില്‍ കേരളത്തിലും നടക്കുന്നത്. കെ.ഇ.എന്‍ കുഞ്ഞഹമ്മദ് എന്ന ഇടതുപക്ഷ ബുദ്ധിജീവിയാണ് ഇരവാദമെന്ന പേരിലുള്ള അരക്ഷിതലേബലില്‍ ഈ വിഭാഗത്തിന് ഊര്‍ജ്ജം പകരുന്നതിന് മുന്നില്‍നില്‍ക്കുന്നത്. ഇരവാദം എന്നത് അരക്ഷിതബോധമാണ്. അരക്ഷിതബോധത്തെ അതുപോലെ നിലനിര്‍ത്തുമ്പോഴാണ്് തീവ്രവാദത്തിന് ഊക്ക് കൂടുന്നത്.
പേരില്‍ പുരോഗമനം എന്ന് എഴുതിവെക്കുകയും പ്രവര്‍ത്തിയില്‍ പരിവര്‍ത്തനത്തിനോ പരിഷ്കരണത്തിനോ നിര്‍മാണാത്മകതക്കോ ഒട്ടും സ്ഥാനമില്ലാത്ത തീവ്രവാദത്തെ സഹായിക്കുകയും ചെയ്യുന്നത് ഇടതുപക്ഷത്തിന്റെ വിശ്വാസ്യത തന്നെ തകര്‍ത്തത് നാം നേരത്തെ കണ്ടതാണ്. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കൃത്യവും ലളിതവുമായ അവസരങ്ങളുണ്ടായിട്ടും അതിനെയൊക്കെ അവഗണിച്ചുകൊണ്ടാണ് ഈ വിഭാഗത്തിന്റെ പോക്ക്. എന്‍.ഡി.എഫ് അടക്കമുള്ള തീവ്രവാദ, ക്വട്ടേഷന്‍ സംഘങ്ങള്‍ നക്സലിസം പോലെ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളാണെന്ന് സിവിക് ചന്ദ്രന് അടക്കമുള്ളവര്‍ ധരിച്ചുവെച്ചിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. ഇടതുപക്ഷത്തിന് ആഭിമുഖ്യമോ ആധിപത്യമോ ഉള്ള സാംസ്കാരിക സംഘടനകളിലേക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ഈ വിഭാഗം നുഴഞ്ഞുകയറുന്നുണ്ട്. രാജ്യത്തിനോ സമൂഹത്തിനോ യാതൊരു ഗുണവും ചെയ്യാത്ത ഒരു സിദ്ധാന്തത്തെ ഇരവാദത്തിന്റെയും പീഢനങ്ങളുടെയും പേരില്‍ അവതരിപ്പിച്ച് മുസ്്ലിം സമുദായത്തിന്റെ വളര്‍ച്ചയെ നിശ്ചലമാക്കുകയാണ് തീവ്രവാദികള്‍ ചെയ്യുന്നത്. അതിന് ജനസ്വീകാര്യത ലഭിക്കാന്‍ ഇടതുപക്ഷമാണ് എളുപ്പവഴിയെന്ന് അവര്‍ തിരിച്ചറിയുകയും ചെയ്തിരിക്കുന്നു. തീവ്രവാദികള്‍ അവരുടെ ഇടം നിശ്ചയിച്ചുകഴിഞ്ഞിട്ടും മതേതര ചേരിക്ക് അവരെ ചെറുക്കാനുള്ള ഇടം ഇപ്പോഴും ഒത്തുകിട്ടിയിട്ടില്ല. അതിനുള്ള ഒറ്റപ്പെട്ട ശ്രമങ്ങള്‍ മാത്രമേ നടക്കുന്നുള്ളൂ.
സമരങ്ങളിലേക്കുള്ള നുഴഞ്ഞുകയറ്റം
ജനകീയ സമരങ്ങളിലേക്കുള്ള നുഴഞ്ഞുകയറ്റം തീവ്രവാദികള്‍ പൊതുസ്വീകാര്യതക്കുവേണ്ടി ചെയ്തുവരുന്ന മറ്റൊരു ഇടപാടാണ്. ചെങ്ങറയിലും പ്ലാച്ചിമടയിലും ഇവര്‍ ഇത്തരം ഇടപെടലുകള്‍ നടത്തിയിരുന്നു. അരുക്കാക്കപ്പെട്ടവര്‍ ആരായാലും സംരക്ഷിക്കാന്‍ ഞങ്ങളുണ്ട് എന്ന് വരുത്തിത്തീര്‍ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനും ഇവരെ മുന്‍പന്തിയില്‍ കാണാം. പതുങ്ങിയിരുന്ന് ആളെ കൊന്ന്, അതിനെ പ്രതിരോധം എന്നു വിളിക്കുന്നവരില്‍നിന്നാണ് ഇങ്ങനെയുള്ള അനുഭവം എന്നത് ഒരേ സമയം രസകരവും ഗൗരവമുള്ളതുമായ വിഷയമാണ്. തങ്ങളുടെ കൊള്ളരുതായ്മകള്‍ക്ക് മറയിടാനുള്ള വിദ്യയായിട്ടാണ് ഇത്തരം സംഗതികളെ ഇക്കൂട്ടര്‍ ഉപയോഗിക്കുന്നത്. ആര്.എസ്.എസ്സ് അടക്കമുള്ള സംഘ്പരിവാര്‍ ഹിന്ദുത്വ തീവ്രവാദ സംഘടനകളും ഇതേ രീതിയിലാണ് രാജ്യത്ത് പ്രവര്‍ത്തിച്ചുവരുന്നത്.
വര്‍ഗ്ഗീയമായി സംഘം ചേരുക എന്നത് കേരളത്തിന്റെ സാംസ്കാരികരീതിയല്ല. ചരിത്രത്തിലെവിടെയും വേര്‍തിരിവിന്റെ മതിലിനകത്ത് കേരള മുസ്്ലിംകള്‍ കെട്ടിയിടപ്പെട്ടിട്ടുമില്ല. എന്നാല്‍ അങ്ങനെ മുസ്്ലിംകളെ കെട്ടിയിടാനും പൊതുസമൂഹത്തില്‍നിന്ന് വേറിട്ടുനിര്‍ത്താനും ആഗ്രഹിക്കുന്നവരാണ് മലയാളിക്ക് അപരിചിതമായ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത്. ഇറാനിയന്‍ വിപ്ലവത്തിന്റെ വിത്തുകളും ആശയങ്ങളും കേരളത്തിന്റെ പ്രത്യേകാവസ്ഥയിലേക്ക് നട്ടുനനക്കുമ്പോഴാണ് തീവ്രവാദത്തിന്റെ സാംസ്കാരികാധിനിവേശം സംഭവിക്കുന്നത്. മൗദൂദിയുടെ മതരാഷ്ട്ര സിദ്ധാന്തങ്ങള്‍ കേരളത്തെ ചൊല്ലിക്കേള്‍പ്പിക്കുമ്പോള്‍ അതാണ് തീവ്രവാദത്തിന്റെ സാംസ്കാരികാധിനിവേശം.
ഈ വിഭാഗത്തെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനുമുള്ള ആര്‍ജ്ജവം കാണിക്കേണ്ട വിഭാഗം തന്നെ ഇവര്‍ക്ക് കുട പിടിക്കുന്നു എന്നതാണ് സങ്കടം. ഇവര്‍ പ്രയോഗിക്കുന്ന ചെറുത്തുനില്‍പ്പ്, പ്രതിരോധം തുടങ്ങിയ വാചകങ്ങള്‍ വ്യാജമാണെന്നും അതിലെ ഒളിയജണ്ട രാജ്യത്തിന്റെ കെട്ടുറപ്പിന് ഭീഷണിയാണെന്നും ഒരുപക്ഷേ, ആദ്യം തിരിച്ചറിയേണ്ടത് ഇടതുപക്ഷമായിട്ടും അവര്‍ ആ യാഥാര്‍ത്ഥ്യത്തിനുനേരെ കണ്ണടയ്ക്കുന്നു എന്നത് മതനിരപേക്ഷകേരളത്തിന്റെ ചരിത്രത്തില്‍ പൊറുക്കാനാവാത്ത അപരാധമായി വിലയിരുത്തപ്പെടും. ഇടതുരാഷ്്ട്രീയത്തില്‍നിന്ന് അടിസ്ഥാനജനവിഭാഗങ്ങള്‍ ഇപ്പോഴും ഏറെ നല്ല കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. കുറേ പ്രസിദ്ധീകരണങ്ങളും സാംസ്കാരികപ്രവര്‍ത്തനവും ഉണ്ടായതുകൊണ്ട് തീവ്രവാദികള്‍ അവരല്ലാതായി മാറുന്നില്ല. തീവ്രവാദത്തിന്റെ സാംസ്കാരികാധിനിവേശത്തെ ചെറുക്കാന്‍ ഇടതെന്നോ വലതെന്നോ വിഭജിക്കപ്പെടാത്ത മതേതരചേരി ശക്തിപ്പെടണം. അതിനുവേണ്ടത് സൂക്ഷ്മമായ ജാഗ്രതയാണ്.
21 comments:
തീവ്രവാദത്തിന്റെ സാംസ്കാരികാധിനിവേശത്തെ ചെറുക്കാന്‍ ഇടതെന്നോ വലതെന്നോ വിഭജിക്കപ്പെടാത്ത മതേതരചേരി ശക്തിപ്പെടണം. അതിനുവേണ്ടത് സൂക്ഷ്മമായ ജാഗ്രതയാണ്.
വളരെ നല്ല നിരീക്ഷണം .
അഭിനന്ദനങ്ങള്‍
vayichu, bodhichu....
മതേതരത്തിന്റെ ചന്ദ്രക്കല ലിഖിതമായ പച്ചകൊടി പിടിക്കുന്ന കാര്യം കൂടി പറഞ്ഞിരുന്നു എങ്കിൽ കാര്യം എളുപ്പം മനസ്സിലായേനെ. ഇടതു കക്ഷികളും കൂടി സപ്പോർട്ടു ചെയ്യുന്നു ...ഭീകരവാദം കൊഴുത്തു തളിർക്കുന്നു....ഇനി എവിടെ പോയി ഒളിക്കും.ജമാത്തുകാർ ഇവിടെ പ്രസംഗിക്കാൻ തുടങ്ങിയിട്ടു 62 വർഷമായി.പണ്ടു ഇവരെ പള്ളികളിൽ ഹൗളിൽ(ശരീരശുദ്ധി വരുത്തുന്ന ജലസംഭരണി) മുക്കി പിടിച്ചിട്ടുണ്ടു. ഇടി കൊടുത്തിട്ടുണ്ടു.ആട്ടി ഓടിച്ചിട്ടുണ്ടു. അന്നു ജനങ്ങളിൽ വിദ്യാഭ്യാസം വലുതായിട്ടില്ലാതിരുന്നിട്ടും തിരിച്ചറിവു ഉണ്ടായതു കൊണ്ടാവാം ഇങ്ങിനെ എല്ലാം ചെയ്തതു.ഇന്നു ജനം പ്രബുദ്ധമാണു. ആലോചനാ ശീലമുള്ളവരാണു ഉന്നത വിദ്യാഭ്യാസം ഉള്ളവരാണു,ഈ പോസ്റ്റുകാരനെ പോലെ ഉള്ള മതേതരവാദികളുടെ ഉദ്ബോധനം കേട്ടു പുളകം കൊള്ളുന്നവരാണു.എന്നിട്ടുമെന്തേ ആട്ടി ഓടിക്കപ്പെട്ട ജമാത്തുകാർ പോസ്റ്റിൽ പറഞ്ഞതു പോലുള്ള വലിയ സദസ്സുകളിൽ പ്രസംഗിക്കാൻ തക്ക വിധം വളർന്നു വലുതായതു.
ഇവിടെ കേരള സമൂഹം ചിന്തിക്കുന്നവരാണു,ഇനി ആരു തീവ്രവാദം കൊണ്ടൂ വന്നാലും ഇവിടെ ചിലവാകില്ല. ഇവിടെ ഉള്ള മുസ്ലീങ്ങൾ ഈ നാടിനെ സ്നേഹിക്കുന്നവരാണു.ഇതര സമുദായാംഗങ്ങളെ സഹോദരങ്ങളെ പോലെ കരുതുന്നവരാണു. ഇതു മനസ്സിലാക്കിയ ജമാത്തുകാർ ആ വഴികു പ്രവർത്തനം തിരിച്ചു വിട്ടു.ഇതര സമുദായാംഗങ്ങളെയും ഉൾപ്പെടുത്തിയാണു അവരുടെ മിക്ക പരിപാടികളും സേവനവും നടത്തുന്നതു. സം ശയം ഉണ്ടെങ്കിൽ ഇങ്ങ് തെക്കോട്ടു വന്നു ആലപ്പാടു എന്നൊരു തീരദേശ ഗ്രാമം സന്ദർശിച്ചു ജമാത്തു കാരുടെ സുനാമി കാലത്തെ സേവനത്തെ പറ്റി തിരക്കുക, ഒരു മുസ്ലിം കുടുംബവും അവിടെ ഇല്ല ഒരു മത പരിവർത്തനവും അവിടെ നടന്നിട്ടുമില്ല.ഞങ്ങളുടെ അറിവിൽ ഒരു പെറ്റി കേസിൽ പോലും ഒരു ജമാത്തുകാരനും പ്രതി ആയിട്ടുമില്ല; ഇനി ഇതു എല്ലാം അവരുടെ വേലകൾ ആണു, സമയം വരുമ്പോൾ അവർ തനിനിറം പുറത്തു കാണിക്കും എന്നൊക്കെ ആണു മറുപടി എങ്കിൽ അതു അന്നു നോക്കാം. ഇതു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണു,ജമാത്തെന്നല്ല അരുടെയും തനിനിറം ഇവിടെ ചിലവാകില്ല, ഈ രാഷ്ട്രം നിലനിൽക്കുന്ന കാലഘട്ടം വരെ.ഇതു ജമാത്തുകാർക്കും അറിയാം, അതുകൊണ്ടു അവരും ഈ നാട്ടിലെ നിയമങ്ങൾക്കു വഴിപ്പെട്ടുകഴിഞ്ഞു കൊള്ളും.
തീവൃവാദ സംഘടനകളോടു സാധാരണ ജനത്തിനു വല്ല സോഫ്റ്റ്കോര്ണറും ഉണ്ടെങ്കില്‍ അതു അറുത്തു മാറ്റുകയാണു നാം ചെയ്യേണ്ടത്. (മാധ്യമങ്ങള്‍ വിശേഷിച്ചും)അല്ലാതെ വാര്‍ത്ത സൃഷ്ടിക്കാന്‍ വില്ലന്മ്മാരെ ക്ലോസപ്പിലെടുക്കുകയല്ല വേണ്ടത്.
'സിമിയുടെ തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിച്ച്, ഒടുവില്‍ നിവൃത്തികേടുകൊണ്ടു മാത്രം പ്രവര്‍ത്തനമേഖല മാറ്റിയ വിഭാഗത്തില്‍' അബ്ദുല്‍ സമദ് സമാദാനിയെയും പെടുത്താം. ല്ലേ കോയാ..? അതോ ഓര് മാത്രം പാണക്കാട്ടെ പൂമുറ്റത്തു വന്നു കുമ്പിട്ടത് കൊണ്ട് പുണ്യാളന് ആയി മാറീന്നാണോ? ഇങ്ങള് ലീഗ്കാരുടെ ഇത്തരം പോയത്തങ്ങള്‍ കേക്കുമ്പോ ചിരിക്കാതെങ്ങനെ!! ലീഗ് ഹൌസിന്റെ കാന്റീനില്‍ ചെന്ന് തപ്പി നോക്ക്യാ കാണാം, ബിരിയാണി ബാരി തിന്നുന്ന എന്‍ ഡി എഫുകാരെ. ഷാജിയെ പോലുള്ളവര്‍ നടത്തുന്ന തീവ്രവാദ വിരുദ്ധ പ്രസംഗത്തെയും പ്രവര്‍ത്തനത്തെയും തൊരംഗം വെക്കുന്നത് ഇങ്ങളെ റജീനകുട്ടി സായിബല്ലേ? പൊറത്ത് മതേതരത്വത്തിന്റെ തോലും അണിഞ്ഞു മനസ്സില്‍ നെറച്ചും വര്ഗീയതെം വെച്ച് കൂടുന്ന ലീഗുകാരുടെ 'രണ്ടു തല കത്തിക്കല്‍' ഇനി കേരളത്തീ ചെലവാകൂല കോയാ. ഏത്..??!!
ഇതു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണു,ജമാത്തെന്നല്ല അരുടെയും തനിനിറം ഇവിടെ ചിലവാകില്ല, ഈ രാഷ്ട്രം നിലനിൽക്കുന്ന കാലഘട്ടം വരെ.ഇതു ജമാത്തുകാർക്കും അറിയാം, അതുകൊണ്ടു അവരും ഈ നാട്ടിലെ നിയമങ്ങൾക്കു വഴിപ്പെട്ടുകഴിഞ്ഞു കൊള്ളും.
ഈ തിരിച്ചറിവിനെ സ്നേഹത്തോടെ അംഗീകരിക്കുന്നു.
പൊറത്ത് മതേതരത്വത്തിന്റെ തോലും അണിഞ്ഞു മനസ്സില്‍ നെറച്ചും വര്ഗീയതെം വെച്ച് കൂടുന്ന ലീഗുകാരുടെ 'രണ്ടു തല കത്തിക്കല്‍' ഇനി കേരളത്തീ ചെലവാകൂല കോയാ. ഏത്..??!!
കഷ്ടം! ഈ അണ്സഹിക്കബിലിറ്റികള്...
വിഷയത്തിന്റെ പോസിറ്റീവ് സെന്‍സിലേക്ക് ഒരാളും തിരിഞ്ഞുനോക്കരുത്. സത്യം പറഞ്ഞാല്‍ കല്ലേറല്ലാതെ മറ്റൊന്നും കിട്ടില്ലെന്നറിയാം കോയാ...!
പിന്നെ,
ലീഗ് ഹൌസിന്റെ കാന്റീനില്‍ ചെന്ന് തപ്പി നോക്ക്യാ കാണാം, ബിരിയാണി ബാരി തിന്നുന്ന എന്‍ ഡി എഫുകാരെ. ഷാജിയെ പോലുള്ളവര്‍ നടത്തുന്ന തീവ്രവാദ വിരുദ്ധ പ്രസംഗത്തെയും പ്രവര്‍ത്തനത്തെയും തൊരംഗം വെക്കുന്നത് ഇങ്ങളെ റജീനകുട്ടി സായിബല്ലേ?
വളരെ നല്ല നിരീക്ഷണം. അങ്ങനെ ലീഗ് ഹൗസിന്റെ കാന്റീനില്‍ ബിരിയാണി തിന്നുന്ന എന്‍.ഡി.എഫുകാരനുണ്ടെങ്കില് അവനെ പിരടിക്ക് പിടിച്ച് പുറത്താക്കാന്‍ ഇങ്ങള് പറഞ്ഞ റജീനകുട്ടി സായിബ് തന്നെ തയ്യാറാവണമെന്നാണ് ഞാന്‍ പറഞ്ഞതിന്റെ ചുരുക്കം. സമദാനിയുടെ മനസ്സില്‍ ഇപ്പോഴും സിമിദാനിയുണ്ടെങ്കില് അത് മഹാ അപരാധമാണെന്നല്ലേ ഞാന്‍ പറഞ്ഞത് കോയാ.... മലയാളം മനസ്സിലാകാത്തവരുമുണ്ടോ ഈ ബൂലോഗത്ത്?
ജമാഅത്തുകാര്‍ നല്ലത് ചെയ്യുന്നുണ്ട് എന്നാണ് ഞാനും പറഞ്ഞത് കൊട്ടാരക്കരക്കാരാ... പക്ഷേ ആ നല്ലതിനു പിന്നില്‍ ചില ചീഞ്ഞുനാറ്റങ്ങളുണ്ട് സുഹൃത്തേ. അതറിയണമെങ്കില്‍ ഒരു ഇന്ത്യക്കാരന്റെയും നല്ല മുസ്്ലിമിന്റെയും സെന്‍സിബിലിറ്റിയുണ്ടാവണം....
അങ്ങനെയാണേല്‍ ലീഗുകാര്‍ക്ക് നല്ലത്, സമുദായത്തിനും കേരളത്തിനും നല്ലത്. ഇങ്ങള് ഒറ്റപ്പെടുത്തണം, തിരിച്ചറിയണം, മാര്‍ക്കം കഴിക്കണം എന്നൊക്കെ പറഞ്ഞ കൂട്ടത്തീ ഞമ്മളെ മാറാട് കടപ്പുറത്ത് ഹൈന്ദവ സഹോദരന്മാരെ കൊല്ലാന്‍ ചൂട്ട കത്തിച്ചു കൊടുത്ത ലീഗുകാരെയോ കാസര്‍ഗോട്ട് കലാപമുണ്ടാക്കിയ പഹയന്മാരെയോ കണ്ടില്ല. അത് കൊണ്ട് ചോദിച്ചതാ.. ഇങ്ങള് ക്ഷമിക്ക്. ഇതുബരെ ഒരു കലാപത്തിലും - പോട്ടെ ഒരു കത്തിക്കുത്തീ പോലും പ്രതികളാവാത്ത ആ വെജിറ്റെറിയന്‍ ജമാത്തുകാരുടെ മേലിങ്ങനെ കുതിര കാരുന്നത് കണ്ടപ്പോ ഇങ്ങള് ശമ്പളം മാങ്ങുന്ന ചന്ദ്രിക്കക്കാരോട് എന്തോ ഒരു ഇത് ഉള്ളതുപോലെ തോന്നി.. ഏത്..??!!
വെജിറ്റേറിയന്‍ എന്ന ഇമേജ് പൊതുസമൂഹത്തില്‍ സൃഷ്ടിക്കാന്‍ സാധിച്ചു എന്നതാണ് ജമാഅത്തുകാരുടെ മിടുക്ക്. കോയ പോലും ആ മിടുക്കിനെ അംഗീകരിച്ചല്ലോ. എന്നാല്‍ അവര്‍ ഇപ്പോഴും തള്ളിപ്പറയാത്ത ചില അപകട സിദ്ധാന്തങ്ങളുണ്ട്. ഇന്ത്യയിലെ തീവ്രവാദത്തിന്റെ ഊര്‍ജ്ജം ആ പുസ്തകങ്ങളിലാണ് കോയാ...
ഇസ്തിരി ചുളിയാതെ പണിയെടുക്കേണ്ടതെങ്ങനെ എന്ന് ജമാഅത്തുകാര്‍ക്കറിയാം.
ഇന്ത്യയിലെ തീവ്രവാദത്തിന്റെ ഊര്‍ജ്ജം ആ പുസ്തകങ്ങളിലാണ് കോയാ...
ഏത് പുസ്തകങ്ങളിലാണ് ശരിഫേ..?
മതത്തിന്റെ പേരില്‍ ഇന്ത്യയെ വെട്ടിമുറിക്കാന്‍ ബ്രിട്ടീഷുകാരോടൊപം കൂട്ടു നിന്ന തനി മതേതരനായ മുഹമ്മദാലി ജിന്നയുടെ പിന് മുറക്കാര് ആ പേരില്‍ നിന്ന് കൊണ്ട് ഊറ്റം കൊള്ളുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു. വെറുതെ പല്ലില്‍ കുത്തി മണപ്പിക്കല്ലെ എന്റെ പ്രിയ ശരീഫെ.
കേരളത്തില്‍ ലീഗുകാര്‍ നടത്തിയ അക്രമ പ്രവര്‍ത്തനങ്ങളുടെയും ഭീകരതയുടെയും കണക്കുകള്‍ എടുത്തുദ്ധരിപ്പിച്ച് വെറുതെ സമയം കളയാന്‍ ഇല്ലാത്തത് കൊണ്ടാണ്.
രണ്ടു കാലിലും മന്തുള്ളവന്‍ മന്തില്ലാത്തവനെ നോക്കി ‘മന്താ‘ എന്ന് വിളിക്കുന്നതിന്റെ പരിഹാസ്യത ശരീഫിനും നേതാക്കന് മാര്‍ക്കും മനസ്സിലാക്കാന്‍ കഴിയില്ലെങ്കില്‍ .... അത് മനസ്സിലാക്കാന്‍ കഴിവുള്ള ഒരു സമൂഹം ചുറ്റുമുണ്ട് എന്ന ഒരു ധാരണയെങ്കിലും നല്ലതാണ്. :)
I don't agree with your observation about Madia. Why all these media became the mouth organ of Sang Parivar especially when they reporting terrorism related news items? Which media present facts as facts? due to the Sensationalism and competitiveness of malayalam News channels and news papers, they seldom report facts. instead they are working as the PRO of the Police nad IB. For instance, you can check the reporting of LOVE JIHAD issue. As a media person you have to be more critical about media.
ഞാൻ പറഞ്ഞതു വീണ്ടും ആവർത്തിക്കാനല്ല ഇവിടെ ശ്രമിക്കുന്നതു, എങ്കിലും....ഇവിടെ ജനം പ്രബുദ്ധരാണു നിറയെ വായിക്കുന്നവരാണു, പ്രഭാഷണങ്ങൾ അതു ആർ.എസ്.എസ്.ന്റേതായാലും എൻ.ഡി.എഫ്.ന്റേതായാലും ചെവി തുറന്നു കേൾക്കുന്നവരാണു, ഈ നാടിനോടെ കൂറുള്ളവരാണു അവരെ ആർക്കും പുസ്തകങ്ങൾ കൊണ്ടോ മറ്റെന്തെങ്കിലും വശീകരണ തന്ത്രം കൊണ്ടൊ എന്നും പറ്റിക്കാൻ സാധിക്കുകയില്ല.ജമാത്തുകാർ 62 കൊല്ലം കൊണ്ടു ഇവിടുണ്ടു; അവരുടെ പുസ്തകങ്ങൾ നിയമാനുസരണമായി വിൽപന നടത്തുന്നുതാണു,പുറകിൽ എന്തു ചീഞ്ഞു നാറുന്നതു ഉണ്ടെങ്കിലും ഇത്രയും കാലം അതു ജനത്തിനു മനസ്സിലാകുന്നില്ല എങ്കിൽ അതു അപ്രകാരം ആരോപിക്കപ്പെട്ട രീതിയിൽ ആയിരിക്കില്ല എന്നു സാമാന്യ ബുദ്ധി ഉള്ളവർക്കു മനസ്സിലാകും. ഒരാൾക്കു എല്ലാവരെയും കുറച്ചുകാലം പറ്റിക്കാൻ സാധിച്ചേക്കാം, പക്ഷേ എല്ലാവരെയും എല്ലാകാലവും പറ്റിക്കാൻ സാധിക്കുമോ?മാത്രമല്ല ജമാത്തുകാരുടെ ശബ്ദം -അവർ എന്തു പറയുന്നു എന്നു ശത്രുക്കൾ പോലും ശൃദ്ധിക്കുന്ന വിധത്തിൽ അവർ വളർന്നിരിക്കുന്നു. ഇതര സമുദായാംഗങ്ങൾ സഹകരണ മനോഭവത്തോടെ ആണു അവരോടു പെരുമാരുന്നത് എന്നു രണ്ടാം മാറാടു സംഭവം തന്നെ തെളിവു. പഴയ പത്ര താളുകൾ ഒന്നു പരിശോധിക്കുക; സമുന്നത രാഷ്ട്രീയ നേതാവിനു പോലും ആ കാലഘട്ടത്തിൽ മാറാട് സന്ദർശിക്കാൻ പരിവാർ സംഘാടകർ അനുവദിക്കാതിരുന്നപ്പോൾ ജമാത്തു അമീറിനെ അതിനു അവർ അനുവദിച്ചു എന്ന വാർത്ത നിരീക്ഷിക്കുക.
ഈ നാട്ടിലെ നിയമങ്ങൾക്കു കീഴ്പെട്ടു ഭരണഘടന അനുശാസിക്കുന്ന നിബന്ധനകൾക്കു വിധേയമായി ഏതു സംഘടനക്കും ഇവിടെ പ്രവർത്തിക്കുന്നതിനു സ്വാതന്ത്ര്യമുണ്ടു.അതു ജമത്തുകാർക്കുമുണ്ടു, മുസ്ലിം ലീഗിനുമുണ്ടു.ഹിന്ദു, ക്രിസ്റ്റിയൻ സംഘടനകൾക്കും കമ്മ്യൂണിസ്റ്റുകൾക്കും കാൺഗ്രസ്സിനുമുണ്ടു.ഇൻഡ്യയിലെ പരമോന്നത കോടതി ജമാത്തിന്റെ നിരോധനം എടുത്തു കളഞ്ഞ് ഒരു വിധിന്യായം പുറപ്പെടുവിച്ചിട്ടുണ്ടു കുറച്ചു വർഷങ്ങൾക്കു മുമ്പു.അതിലൂടെ ഈയുള്ളവനു കണ്ണോടിക്കാൻ അവസരം കിട്ടിയിട്ടുണ്ടു; മാത്രമല്ല മറ്റു എല്ലാ സംഘടനകളെയും പോലെ ജമാത്തിന്റെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ഒരു സാധാരണക്കാരനാണു ഞാൻ. അപാകതകൾ കണ്ണിൽ പെടാത്തതു കൊണ്ടാണു ഈ അഭിപ്രായ പ്രകടനത്തിനു മുതിർന്നതു.മാത്രമല്ല പഞ്ചായത്തു തിരഞ്ഞെടുപ്പും പുറകെ നിയമ സഭാ തിരഞ്ഞെടുപ്പും വരുന്നു എന്നുള്ളതിനാലും അതിൽ ജമാത്തുകാർ ഇറങ്ങി കളിക്കും എന്നറിയാമെന്നതിനാലും ഇപ്പോഴേ അവർക്കു എതിരായി ആരോപണങ്ങൾ തൊടുത്താലേ ശരിയാകൂ എന്ന വിചാരം ചിലർക്കു ഉണ്ടാവുകയും അതിന്റെ അലയൊലികൾ പല ഇടങ്ങളിലും കാണുവാൻ സാധിച്ചതിനാലും ഞാൻ മനസ്സിലാക്കിയതു (അതു ശരി ആയാലും തെറ്റായാലും) പറയണമെന്ന ചിന്തയും ഈ കുത്തികുറിക്കലിനു പുറകിൽ ഉണ്ടു എന്നു കൂട്ടിക്കോളീൻ.
തീർച്ച ആയും ഞാൻ ഒരു ഭാരതീയനാണു; അതിൽ എനിക്കു അഭിമാനവുമുണ്ടു.ഞാൻ ഒരു ഇസ്ലം മത വിശ്വാസിയും കൂടിയാണു ; ആ വിശ്വാസം നിലനിർത്താൻ എന്റെ രാഷ്ട്രം എനിക്കു സ്വാതന്ത്ര്യവും തരുന്നു എന്നതിലും ഞാൻ അഭിമാനിക്കുന്നു.
മുസ്്ലിംലീഗിന് ഒരു ദുര്യോഗമുണ്ട്. തീവ്രവാദത്തിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ ഫാസിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഏജന്റുമാരായി ചിത്രീകരിക്കപ്പെടും. മഅ്ദനി, എന്‍.ഡി.എഫ് വിഷയങ്ങളില്‍ സമുദായ സ്നേഹികള്‍ ലീഗിന് പകരം നല്‍കിയത് ഈ ആരോപണമായിരുന്നു. ലീഗ് വിരോധത്തിന്റെ പേരില്‍ അവരെ വളര്‍ത്തി കൊമ്പത്ത് കേറ്റിയവര്‍ തന്നെയാണ് അവരെ വളര്‍ത്തിയത് ലീഗാണെന്ന് ആരോപിക്കുന്നത്.
ഇനി മിണ്ടാതിരുന്നാലോ... തീവ്രവാദത്തെ പാലൂട്ടി വളര്‍ത്തുന്നു എന്ന പഴിയും. ബഹുരസമാണ് നമ്മുടെ ആളുകളുടെ നിരീക്ഷണപാടവം. രണ്ടും പറയുന്നത് ഒരേ ആളുകളാണെന്നത് അതിരസം.
മാധ്യമം പത്രം 10 ദിവസം നന്നായി വായിക്കുന്നവന് നല്ലൊരു അരാഷ്ട്രീയവാദിയായി മാറാം. ഇന്ത്യയില്‍ മുസ്്ലിംകള്‍ അരക്ഷിതരാണ്, ഭരണകൂടഭീകരത വാഴുന്നു, മാധ്യമമല്ലാത്ത പത്രങ്ങളെല്ലാം സാമ്രാജ്യത്വത്തിന്റെ ദാസ്യവേലക്കാര്‍, ഇവിടുത്തെ പോലീസോ ജനാധിപത്യമോ ജുഡീഷ്യറിയോ ശരിയല്ല എന്നിങ്ങനെയാണ് മാധ്യമത്തിന്റെ പോക്ക്. അരാഷ്ട്രീയവാദിയാകാന്‍ ഇതിലപ്പുറം എന്തുവേണം?
പ്രതീക്ഷയുടെ വാക്കുകളാണ് മുസ്്ലിംകള്ക്കുവേണ്ടത്. മാധ്യമവും ജമാഅത്തെ ഇസ്്ലാമിയും വാക്കുകള്‍ക്കിടയിലൂടെ പ്രസരിപ്പിക്കുന്ന വിഷസൂചികള്‍ ബുദ്ധിയുള്ളവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അത് സമുദായത്തിന് അപകടമാണെന്ന് ഏത് കണ്ണുപൊട്ടനും അറിയാവുന്നതു തന്നെ.
തീർച്ച ആയും ഞാൻ ഒരു ഭാരതീയനാണു; അതിൽ എനിക്കു അഭിമാനവുമുണ്ടു.ഞാൻ ഒരു ഇസ്ലം മത വിശ്വാസിയും കൂടിയാണു ; ആ വിശ്വാസം നിലനിർത്താൻ എന്റെ രാഷ്ട്രം എനിക്കു സ്വാതന്ത്ര്യവും തരുന്നു എന്നതിലും ഞാൻ അഭിമാനിക്കുന്നു.
ഷെരീഫ് കൊട്ടാരക്കരയുടെ ഈ മനോഭാവത്തെ ഞാന്‍ ആദരിക്കുന്നു. മാറിയ കാലത്തെ മസ്തിഷ്കാഘാതങ്ങള്ക്കിടയില് നമ്മില്‍നിന്ന് നഷ്ടപ്പെട്ടുപോകുന്ന വികാരമാണിത്.
നിറം പിടിക്കാത്ത, തെളിഞ്ഞ കാഴ്ച. നന്ദി ശരീഫ് സാഗര്‍.
പ്രിയ ശരീഫ്,
സാംസ്കാരിക തീവ്രവാദം ആണ് ഇനി നടക്കാന്‍ പോകുന്നത്. ഇസ്ലാമിനെ കൂട്ടാതെ അവര്‍ “തട്ടിക്കൂട്ടിയ” യുവ ജമകള് ഇസ്ലാമിക സംസ്ഥാപനത്തിനുള്ള സാഹചര്യം സൃഷ്ഠിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്നു വേണം കരുതാന്‍; അല്ലാതെ ഞാനും ഇന്ത്യക്കാരന് ഇനി മുതല്‍ ഇവിടുത്തെ നിയമം ഞങ്ങള്‍ അനുസരിച്ച് കഴിഞ്ഞോളാം എന്നത് താല്‍ക്കാലിക തിരിച്ചറിവായി മാത്രമേ വിലയിരുത്താവൂ...
തീവ്രവാദം, ഭീകരവാദം അത് മുസ്ലിംകള്ക്കിടയില് സ്വാധീനമുണ്ടാക്കിയെങ്കില് അതു തടയാന്‍ ലീഗിനു സാധിച്ചില്ല, 62 കൊല്ലം ഇവിടെ പ്രവര്‍ത്തിച്ച ഇക്കൂട്ടര്‍ മറ്റു പല തിരക്കിലും ആയിരുന്നു. മേലില്‍ ലീഗിനെ ആ പണിയില്‍ നിന്നും വിടുതല്‍ നല്കി സമുദായ കാര്യങ്ങള്‍ നോക്കാന്‍ രാഷ്ട്രീയം പയറ്റാന്‍ വേണ്ടി ഞങ്ങള്‍ തയ്യാറെടുക്കുന്നു. ഇനി ലീഗ് വിയര്ക്കണമെന്നില്ല. അല്ലെങ്കിലും ജിന്ന ലീഗും കേരള ലീഗും ഒന്നാണെന്ന് മ അദനിയെക്കൊണ്ട് ഞങ്ങള്‍ പറയിപ്പിച്ചതാ, തല്ക്കാലം ചാടിക്കളിക്കാനുള്ള ഒരു കുട്ടിക്കുരങ്ങനെ അതിലൂടെ ഞങ്ങള്‍ മെരിക്കിയെടുത്തിരിക്കുന്നു.“
ജങ്ങള്‍ ഇതും ചെയ്യും ഇതിലപ്പുറവും ചെയ്യും .. ഹല്ല പിന്നെ...
Post a Comment